ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ബി പ്രകാരമാണ് 10 വര്‍ഷം തടവ്. 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂ പിഴയും
ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾ എല്ലാവരും ജോലി ചെയ്യണമെന്നാണ് ജയിലിലെ നിയമം. അപകടകാരികൾ, വാർത്താ പ്രാധാന്യമുള്ള കേസുകളിൽപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരെ പ്രധാന സെല്ലുകള്‍ക്ക് പുറത്തുള്ള ജോലികളിലേക്ക് പരിഗണിക്കാറില്ല.
എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ... എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്... നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പ്രതി കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ചിലര്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പായി ചിത്രീകരിച്ചുവെന്നും കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. പരാതിയെ തുടര്‍ന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തിരുന്നു.
വിസ്മയ മരിച്ച ദിവസം രാത്രി പതിനൊന്നരയോടെ മുകളിലെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടിരുന്നു. ഒന്നരയോടെ കിരണിന്റെ മുറിയില്‍ നിന്ന് ശബ്ദം കേട്ടു. മുറിയുടെ കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതായതോടെ തളളിത്തുറക്കുകയായിരുന്നു. അപ്പോള്‍ വിസ്മയ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
സ്ത്രീധനത്തിന്റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം പരാതി നല്‍കുകയാണെങ്കില്‍ 'കഥയടിച്ചിറക്കാം' എന്ന് സഹോദരിയുടെ ഭര്‍ത്താവ് മുകേഷുമായി സംസാരിക്കുന്നതും വിസ്മയയെ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെ 'വണ്ടിയില്‍ വെച്ച് ഇടക്ക് ഒരെണ്ണം കൊടുത്തു' എന്നും പറയുന്ന ശബ്ദരേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
കിരണ്‍ വിസ്മയെ ശരീരികമായും, മാനസികമായും നിരന്തരമായി ഉപദ്രവിച്ചതിന്‍റെ തെളിവുകള്‍ പൊലിസിന്‍റെ പക്കലുണ്ടെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രണ്ട് ഭാഗത്തിന്‍റെയും വാദം കേട്ട കോടതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
ഗാര്‍ഹീക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിയായ വിസ്മയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. മരിക്കുന്നതിന് മുന്‍പ് വിസ്മയ ബന്ധുകള്‍ക്കും, സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശങ്ങളാണ് കേസിലെ നിര്‍ണയക തെളിവ്.
സര്‍വീസ് റൂള്‍ അനുസരിച്ചുള്ള നടപടിയാണ് കിരണ്‍ കുമാറിനെതിരെ സ്വീകരിച്ചത്. കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.